?????? - സൂറ മുത്വഫ്ഫിഫീന്‍

വിശുദ്ധ ഖുര്‍ആന്‍ » ?????? » സൂറ മുത്വഫ്ഫിഫീന്‍

??????

സൂറ മുത്വഫ്ഫിഫീന്‍ - छंद संख्या 36
وَيْلٌ لِّلْمُطَفِّفِينَ ( 1 ) മുത്വഫ്ഫിഫീന്‍ - Ayaa 1
അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം
الَّذِينَ إِذَا اكْتَالُوا عَلَى النَّاسِ يَسْتَوْفُونَ ( 2 ) മുത്വഫ്ഫിഫീന്‍ - Ayaa 2
അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും.
وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ ( 3 ) മുത്വഫ്ഫിഫീന്‍ - Ayaa 3
ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്‌.
أَلَا يَظُنُّ أُولَٰئِكَ أَنَّهُم مَّبْعُوثُونَ ( 4 ) മുത്വഫ്ഫിഫീന്‍ - Ayaa 4
അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്‌?
لِيَوْمٍ عَظِيمٍ ( 5 ) മുത്വഫ്ഫിഫീന്‍ - Ayaa 5
ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്‌
يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ ( 6 ) മുത്വഫ്ഫിഫീന്‍ - Ayaa 6
അതെ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം.
كَلَّا إِنَّ كِتَابَ الْفُجَّارِ لَفِي سِجِّينٍ ( 7 ) മുത്വഫ്ഫിഫീന്‍ - Ayaa 7
നിസ്സംശയം; ദുര്‍മാര്‍ഗികളുടെ രേഖ സിജ്ജീനില്‍ തന്നെയായിരിക്കും.
وَمَا أَدْرَاكَ مَا سِجِّينٌ ( 8 ) മുത്വഫ്ഫിഫീന്‍ - Ayaa 8
സിജ്ജീന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?
كِتَابٌ مَّرْقُومٌ ( 9 ) മുത്വഫ്ഫിഫീന്‍ - Ayaa 9
എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്‌.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ( 10 ) മുത്വഫ്ഫിഫീന്‍ - Ayaa 10
അന്നേ ദിവസം നിഷേധിച്ചു തള്ളുന്നവര്‍ക്കാകുന്നു നാശം.
الَّذِينَ يُكَذِّبُونَ بِيَوْمِ الدِّينِ ( 11 ) മുത്വഫ്ഫിഫീന്‍ - Ayaa 11
അതായത് പ്രതിഫല നടപടിയുടെ ദിവസത്തെ നിഷേധിച്ചു തള്ളുന്നവര്‍ക്ക്‌.
وَمَا يُكَذِّبُ بِهِ إِلَّا كُلُّ مُعْتَدٍ أَثِيمٍ ( 12 ) മുത്വഫ്ഫിഫീന്‍ - Ayaa 12
എല്ലാ അതിരുവിട്ടവനും മഹാപാപിയുമായിട്ടുള്ളവനല്ലാതെ അതിനെ നിഷേധിച്ചു തള്ളുകയില്ല.
إِذَا تُتْلَىٰ عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ ( 13 ) മുത്വഫ്ഫിഫീന്‍ - Ayaa 13
അവന്ന് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ ഐതിഹ്യങ്ങളാണെന്ന്‌.
كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا يَكْسِبُونَ ( 14 ) മുത്വഫ്ഫിഫീന്‍ - Ayaa 14
അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു.
كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ ( 15 ) മുത്വഫ്ഫിഫീന്‍ - Ayaa 15
അല്ല; തീര്‍ച്ചയായും അവര്‍ അന്നേ ദിവസം അവരുടെ രക്ഷിതാവില്‍ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു.
ثُمَّ إِنَّهُمْ لَصَالُو الْجَحِيمِ ( 16 ) മുത്വഫ്ഫിഫീന്‍ - Ayaa 16
പിന്നീടവര്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ കടന്നെരിയുന്നവരാകുന്നു.
ثُمَّ يُقَالُ هَٰذَا الَّذِي كُنتُم بِهِ تُكَذِّبُونَ ( 17 ) മുത്വഫ്ഫിഫീന്‍ - Ayaa 17
പിന്നീട് പറയപ്പെടും; ഇതാണ് നിങ്ങള്‍ നിഷേധിച്ചുതള്ളിക്കൊണ്ടിരുന്ന കാര്യം.
كَلَّا إِنَّ كِتَابَ الْأَبْرَارِ لَفِي عِلِّيِّينَ ( 18 ) മുത്വഫ്ഫിഫീന്‍ - Ayaa 18
നിസ്സംശയം; പുണ്യവാന്‍മാരുടെ രേഖ ഇല്ലിയ്യൂനില്‍ തന്നെയായിരിക്കും.
وَمَا أَدْرَاكَ مَا عِلِّيُّونَ ( 19 ) മുത്വഫ്ഫിഫീന്‍ - Ayaa 19
ഇല്ലിയ്യൂന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
كِتَابٌ مَّرْقُومٌ ( 20 ) മുത്വഫ്ഫിഫീന്‍ - Ayaa 20
എഴുതപ്പെട്ട ഒരു രേഖയത്രെ അത്‌.
يَشْهَدُهُ الْمُقَرَّبُونَ ( 21 ) മുത്വഫ്ഫിഫീന്‍ - Ayaa 21
സാമീപ്യം സിദ്ധിച്ചവര്‍ അതിന്‍റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്‌.
إِنَّ الْأَبْرَارَ لَفِي نَعِيمٍ ( 22 ) മുത്വഫ്ഫിഫീന്‍ - Ayaa 22
തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും.
عَلَى الْأَرَائِكِ يَنظُرُونَ ( 23 ) മുത്വഫ്ഫിഫീന്‍ - Ayaa 23
സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും.
تَعْرِفُ فِي وُجُوهِهِمْ نَضْرَةَ النَّعِيمِ ( 24 ) മുത്വഫ്ഫിഫീന്‍ - Ayaa 24
അവരുടെ മുഖങ്ങളില്‍ സുഖാനുഭവത്തിന്‍റെ തിളക്കം നിനക്കറിയാം.
يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ ( 25 ) മുത്വഫ്ഫിഫീന്‍ - Ayaa 25
മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും.
خِتَامُهُ مِسْكٌ ۚ وَفِي ذَٰلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ ( 26 ) മുത്വഫ്ഫിഫീന്‍ - Ayaa 26
അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന് വേണ്ടി വാശി കാണിക്കട്ടെ.
وَمِزَاجُهُ مِن تَسْنِيمٍ ( 27 ) മുത്വഫ്ഫിഫീന്‍ - Ayaa 27
അതിലെ ചേരുവ തസ്നീം ആയിരിക്കും.
عَيْنًا يَشْرَبُ بِهَا الْمُقَرَّبُونَ ( 28 ) മുത്വഫ്ഫിഫീന്‍ - Ayaa 28
അതായത് സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവ് ജലം.
إِنَّ الَّذِينَ أَجْرَمُوا كَانُوا مِنَ الَّذِينَ آمَنُوا يَضْحَكُونَ ( 29 ) മുത്വഫ്ഫിഫീന്‍ - Ayaa 29
തീര്‍ച്ചയായും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടവര്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു.
وَإِذَا مَرُّوا بِهِمْ يَتَغَامَزُونَ ( 30 ) മുത്വഫ്ഫിഫീന്‍ - Ayaa 30
അവരുടെ (സത്യവിശ്വാസികളുടെ) മുമ്പിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു.
وَإِذَا انقَلَبُوا إِلَىٰ أَهْلِهِمُ انقَلَبُوا فَكِهِينَ ( 31 ) മുത്വഫ്ഫിഫീന്‍ - Ayaa 31
അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക് തിരിച്ചുചെല്ലുമ്പോള്‍ രസിച്ചു കൊണ്ട് അവര്‍ തിരിച്ചുചെല്ലുമായിരുന്നു.
وَإِذَا رَأَوْهُمْ قَالُوا إِنَّ هَٰؤُلَاءِ لَضَالُّونَ ( 32 ) മുത്വഫ്ഫിഫീന്‍ - Ayaa 32
അവരെ (സത്യവിശ്വാസികളെ) അവര്‍ കാണുമ്പോള്‍, തീര്‍ച്ചയായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെയാണ് എന്ന് അവര്‍ പറയുകയും ചെയ്യുമായിരുന്നു.
وَمَا أُرْسِلُوا عَلَيْهِمْ حَافِظِينَ ( 33 ) മുത്വഫ്ഫിഫീന്‍ - Ayaa 33
അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ മേല്‍നോട്ടക്കാരായിട്ട് അവര്‍ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല.
فَالْيَوْمَ الَّذِينَ آمَنُوا مِنَ الْكُفَّارِ يَضْحَكُونَ ( 34 ) മുത്വഫ്ഫിഫീന്‍ - Ayaa 34
എന്നാല്‍ അന്ന് (ഖിയാമത്ത് നാളില്‍) ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്‌.
عَلَى الْأَرَائِكِ يَنظُرُونَ ( 35 ) മുത്വഫ്ഫിഫീന്‍ - Ayaa 35
സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും.
هَلْ ثُوِّبَ الْكُفَّارُ مَا كَانُوا يَفْعَلُونَ ( 36 ) മുത്വഫ്ഫിഫീന്‍ - Ayaa 36
സത്യനിഷേധികള്‍ ചെയ്തു കൊണ്ടിരുന്നതിന് അവര്‍ക്ക് പ്രതിഫലം നല്‍കപ്പെട്ടുവോ എന്ന്‌.

പുസ്തകങ്ങള്

  • നോമ്പ്‌ - ( എഴുപത്തേഴ് ഹദീസുകളിലൂടെ )റമദാനിന്‍റെയും നോമ്പിന്‍റെയും ശ്രേഷ്ടതകള്‍ , നോമ്പിന്‍റെ വിധിവിലക്കുകള്‍ , ലൈലതുല്‍ ഖദ്‌ര്‍ , സുന്നത്‌ നോമ്പുകള്‍ തുടങ്ങിയവ എഴുപത്തേഴ് ഹദീസുകളിലൂടെ വിവരിക്കുന്നു.

    എഴുതിയത് : ഇബ്നു കോയകുട്ടി

    പരിശോധകര് : അബ്ദുല്‍ റഹ്‌ മാന്‍ സ്വലാഹി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെ‍ന്‍റര്‍-ജിദ്ദ

    Source : http://www.islamhouse.com/p/57912

    Download :നോമ്പ്‌ - ( എഴുപത്തേഴ് ഹദീസുകളിലൂടെ )

  • പര്‍ദ്ദപര്‍ദ്ദ ധരിക്കാന്‍ പ്രേരിപ്പിക്കുന്ന, അതിന്റെ ഗുണ ഗണങ്ങള്‍ പറയുന്ന,അതിനെതിരില്‍ ഉദ്ധരിക്കുന്ന ആരോപണങ്ങളുടെ നിജസ്തിഥി വിലയിരുത്തുന്ന ഒരു കൊച്ചു പുസ്തകം

    എഴുതിയത് : ദാറുല്‍ വത്വന്‍ വൈഞ്ഞാനിക വിഭാഗം

    പരിശോധകര് : ഉദിനൂര്‍ മുഹമ്മദ്‌ കുഞ്ഞി

    പരിഭാഷകര് : അബ്ദുറസാക്‌ സ്വലാഹി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെ‍ന്‍റര്‍-വെസ്റ്റ് ദീര-രിയാദ്

    Source : http://www.islamhouse.com/p/199800

    Download :പര്‍ദ്ദപര്‍ദ്ദ

  • പുകവലി മാരകമാണ്‌; നിഷിദ്ധവുംജനങ്ങള്‍ നിസ്സാരമാക്കുന്ന പുകവലിയെക്കുറിച്ച്‌ രചിക്കപ്പെട്ട സമഗ്രമായ പുസ്തകം. പുകവലി ആരോഗ്യത്തെ സാവകാശം നഷിപ്പിക്കുന്നു, അതു മാരകമായ രോഗവുമാണ്‌. അതു മ്‌ളേഛമാണെന്ന് അറിഞ്ഞിട്ടും ജനങ്ങള്ക്കി ടയില്‍ അതു വ്യാപകമായിക്കൊണ്ടിരിക്കുന്നു. അതു നിഷിദ്ധമാണെന്നു മനസ്സിലാവാന്‍ അധികം പ്രയാസപ്പെടേണ്ടതില്ല. പുകവലിയുണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ചും അതു സമൂഹത്തില്‍ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.

    എഴുതിയത് : ദാറുല്‍ വത്വന്‍ വൈഞ്ഞാനിക വിഭാഗം

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പരിഭാഷകര് : അബ്ദുല്‍ ജബ്ബാര്‍ മദീനി

    Source : http://www.islamhouse.com/p/280632

    Download :പുകവലി മാരകമാണ്‌; നിഷിദ്ധവുംപുകവലി മാരകമാണ്‌; നിഷിദ്ധവും

  • സത്യ സന്ദേശംആദി മനുഷ്യനായ ആദം മുതല്‍ മുഴുവന്‍ പ്രവാചകന്മാരും ഏക ദൈവത്തില്‍ നിന്ന്‌ സ്വീകരിച്ചു പ്രബോധനം ചെയ്തത്‌ ഒരൊറ്റ സന്ദേശമായിരുന്നു. അത്‌ എന്താണെന്ന്‌ ജനങ്ങളെ ഓര്‍മ്മിപ്പിക്കുവാനും ശരിയായ പാന്ഥാവിലേക്ക്‌ അവരെ നയിക്കാനുമാണ്‌ ഏക സത്യ ദൈവം ദൂതന്മാരെയും പ്രവാചകന്മാരെയും നിയോ ഗിച്ചത്‌ തന്നെ. ബൈബിള്‍ ഖുര്‍ആന്‍ താരതമ്യത്തിലൂടെ പ്രസ്തുത സത്യ സന്ദേശം നമുക്കു മുമ്പില്‍ സമര്‍പിക്കു കയാണ്‌ ഈ കൃതി.

    എഴുതിയത് : നാജി ഇബ്രാഹീം അര്‍ഫജ് - നാജി ഇബ്രാഹീം അര്‍ഫജ്

    പരിഭാഷകര് : മുഹമ്മദ്‌ നാസര്‍ മദനി - മുഹമ്മദ് നാസ്വര്‍ മദനി

    Source : http://www.islamhouse.com/p/58124

    Download :സത്യ സന്ദേശം

  • ദഅ്‌വത്ത്‌ ,പ്രാധാന്യവും പ്രയോഗവുംഎന്താണ്‌ ദഅ്‌വത്തെന്നും ആരാണ്‌ ദഅ്‌വത്ത്‌ ചെയ്യേണ്ടതെന്നും എങ്ങിനെയാണത്‌ നിര്‍വ്വഹിക്കേണ്ടതെന്നും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കപ്പെടുന്നു. ദഅ്‌ വാ പ്രവര്‍ത്തനങ്ങളെ മരവിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ വാധമുഖങ്ങള്‍ക്ക്‌ പ്രമാണബദ്ധമായ മറുപടി

    എഴുതിയത് : ഷമീര്‍ മദീനി

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/177670

    Download :ദഅ്‌വത്ത്‌ ,പ്രാധാന്യവും പ്രയോഗവും

ഭാഷ

Choose സൂറ

പുസ്തകങ്ങള്

Choose tafseer

Participate

Bookmark and Share